ബസ്സിൽ വച്ച് കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ആറുവർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്ലൂറ്റ് മുരിങ്ങത്തറ വീട്ടിൽ സുരേഷിനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യബസില്‍ 2021 ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ എട്ടോടെ കോളജിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ബസില്‍ വച്ച് ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കയ്യോടെ പിടികൂടി.പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. നേടുപുഴ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് കണ്ണ് കാണില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ തെളിയിക്കാൻ സാധിച്ചില്ല. ഇത്തരം സമൂഹവിരുദ്ധ പ്രവൃത്തികള്‍ നടത്തുന്നവർക്കെതരൊയ സന്ദേശമാകണം ശിക്ഷ എന്ന പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ലിജി മധു, അഡ്വ.പി ആർ ശിവ എന്നിവർ ഹാജരായി.
ഇവൻ്റെ മകൾ കോളേജിലേക്ക് തിരക്കുള്ള ഏത് ബസ്സിലാണ് പോകുന്നത് എന്ന് ഇവൻ ഒന്നന്വേഷിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
മറുപടിഇല്ലാതാക്കൂ