പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വിവരമറിഞ്ഞ അയല്‍വാസികള്‍ ഉടൻതന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം തൃപ്രയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് മനു പി, എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ മിഥിൻ ഇ.എം എന്നിവർ സ്ഥലത്തെത്തി. തുടർന്ന് മിഥിൻ അമ്മയും കുഞ്ഞുമായുളള പൊക്കിള്‍കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് മനു തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.തുടർന്ന് മിഥിൻ അമ്മയും കുഞ്ഞുമായുളള പൊക്കിള്‍കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് മനു തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.അന്തിക്കാട് സ്വദേശിനിയായ 25 വയസുകാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ