കൊടുങ്ങല്ലൂർ ശില്പി ജംഗ്ഷന് സമീപം എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പിൽ വീട്ടിൽ പൃഥിരാജ് (30) നെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എറിയാട് ചേരമാൻ സ്ദേശിയായ കല്ലുങ്ങൽ വീട്ടിൽ ഷിനാസ് (27), അഴിക്കോട് മുനക്കൽ ബീച്ച് സ്വദേശിയായ മുനക്കൽ വീട്ടിൽ മുച്ചു എന്ന് വിളിക്കുന്ന മുഹ് സിൻ (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.പൃഥിരാജിന്റെ സുഹൃത്തായ മിഥുൻ എന്നയാളുമായി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിന്റെ വൈരാഗ്യത്താൽ സമീപത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് രണ്ട് പേരും ചേർന്ന് പൃഥിരാജിനെ കരിങ്കല്ലു കൊണ്ട് തലയിലും കൈയ്യിലും ഇടിക്കുകയായിരുന്നു.
മുഹ്സിന് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ 2019 ൽ ഒരു വധശ്രമ കേസും 2020 ൽ ഒരു അടിപിടി കേസുമുണ്ട്.
0 അഭിപ്രായങ്ങള്‍