കെട്ടിടനിർമാണത്തിന് സ്ഥലപരിശോധനയില്ലാതെ പെർമിറ്റ് നല്‍കും. അപേക്ഷകളില്‍ കെ-സ്മാർട്ട് വഴിയുള്ള ഡിജിറ്റല്‍ പരിശോധനയില്‍ പിഴവൊന്നും കണ്ടില്ലെങ്കില്‍ സ്ഥലപരിശോധന നടത്താതെതന്നെ അനുമതി നല്‍കാൻ കെട്ടിടനിർമാണ ചട്ടത്തില്‍ ഭേദഗതിവരുത്തും.റവന്യൂവകുപ്പിന്റെ ഡിജിറ്റല്‍ സർവേ പൂർത്തിയാകുന്നതോടെ ഇതിന്റെ ഗുണം പൂർണതോതില്‍ ലഭ്യമാകും. കെട്ടിടനിർമാണത്തിനുള്ള ആദ്യകടമ്പ ഇതോടെ അനായാസമാകും.ഉടമയുടെയും ലൈസൻസിയുടെയും പൂർണ ഉത്തരവാദിത്വത്തിലാണ് അനുമതി. പ്ലിന്ത് ലെവലില്‍ (തറ പൂർത്തിയായശേഷം) മാത്രം പരിശോധന നടത്തും. അപേക്ഷയ്ക്കൊപ്പം നല്‍കിയ പ്ലാൻ അനുസരിച്ചല്ല നിർമാണമെങ്കില്‍ അനുമതി മരവിപ്പിക്കും. ഉടമസ്ഥനും പ്ലാൻ സാക്ഷ്യപ്പെടുത്തിയ ലൈസൻസിക്കുമെതിരേ നടപടിയുമുണ്ടാകും.300 ചതുരശ്രമീറ്റർവരെയുള്ള വീടുകള്‍, ചെറിയ അപ്പാർട്മെന്റുകള്‍, മതസ്ഥാപനങ്ങള്‍, ചെറിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണത്തിന് നേരിട്ടുള്ള സ്ഥലപരിശോധനയില്ലാതെ നിലവില്‍ പെർമിറ്റ് നല്‍കുന്നുണ്ട്. ഈ സൗകര്യമാണ് എല്ലാ കെട്ടിടങ്ങള്‍ക്കും ലഭ്യമാക്കുന്നത്.കേരളത്തെ വ്യവസായസൗഹൃദമാക്കാനും പെർമിറ്റ് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും 117 ചട്ടങ്ങളില്‍ 53 എണ്ണം ഭേദഗതിചെയ്തു. പുതിയ രണ്ടുചട്ടം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ