ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയെടുത്ത കേസില്‍ കൂട്ടാളിയായ ആള് അറസ്റ്റില്‍.തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാകുളം കുമ്ബളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണഞ്ചേരി പനയില്‍വീട്ടില്‍ നസീബിനെ (29) പിടികൂടിയത്.തട്ടിപ്പ് പണം കൈമാറ്റം ചെയ്യാനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികള്‍ക്ക് നല്കി പതിനായിരം രൂപ കമ്മിഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് നസീബിനെ ഈ കേസില്‍ പ്രതി ചേർത്തത്. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില് വീട്ടില്‍ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്സ് ആപ്പില്‍ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികള്‍ നല്കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങള്‍ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ ട്രേഡിംഗ് നടത്തിയ രാഗേഷില്‍ നിന്ന് 2025 ജനുവരി 19 നും 21 നും ഇടയിലായി പല തവണകളായി 10.01 ലക്ഷം പ്രതികള്‍ കൈക്കലാക്കി. ട്രേഡിംഗ് സൈറ്റില്‍ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോള്‍, പണം പിൻവലിക്കാൻ ടാക്സ് ഇനത്തില്‍ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന്, ഓണ്‍ലൈൻ ദേശീയ ഹെല്പ്ലൈൻ നമ്ബറായ 1930ല്‍ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. രാഗേഷില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ നിന്ന് 5.08 ലക്ഷം രൂപയാണ് കൈമാറ്റം ചെയ്തത്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ: കെ.ജെ.ജിനേഷ്, ജി.എസ്.ഐ: എം.എ.മുഹമ്മദ് റാഷി, ജി.എ.എസ്.ഐ: കെ.കെ.പ്രകാശൻ, ജി.എസ്.സി.പി.ഒ: എം.എസ്.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ